നിരന്തരമായ പ്രാർത്ഥനയുടെയും കഠിനമായ ഉപവാസത്തിന്റെയും പരസ്‌നേഹ പ്രവൃത്തികളുടെയും ത്യാഗനിർഭരമായ ജീവിതാനുഭവത്തിന്റെയും കാലയളവിനെയാണ് തപസ്സുകാലം' എന്നു വിളിക്കുന്നത്. തപിക്കുക'എന്ന വാക്കിൽ നിന്നാണ് തപസ്സ് രൂപംകൊള്ളുന്നത്.
തപിക്കുക എന്നവാക്കിനർത്ഥം ചൂടുപിടിക്കുക എന്നാണ്. ദൈവത്തെക്കുറിച്ചുള്ള ചിന്തയാൽ ചൂടുപിടിക്കുന്ന കാലമാണ് തപസ്സുകാലം. ഭാരത പശ്ചാത്തലത്തിൽ 'തപസ്സ് ഉന്നതമായതെന്തെങ്കിലും നേടിയെടുക്കാനുള്ള കഠിനമായ ത്യാഗപ്രവൃത്തികളെയാണല്ലോ സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി ഈ കാലഘട്ടം നോമ്പുകാലം'അഥവാ അൻപതുനോമ്പ്'എന്നും അറിയപ്പെടുന്നു. നോമ്പ്, ഒരു പ്രത്യേക ആത്മീയലക്ഷ്യം മുന്നിൽക്കണ്ട് ആദ്ധ്യാത്മികവും ശാരീരികവുമായ പ്രവൃത്തികൾ അനുഷ്ഠിച്ചു മുന്നോട്ടുപോവുക എന്നാണർത്ഥമാക്കുന്നത്. അൻപതുനോമ്പ് എന്നുപറയുന്നത് വിഭൂതിക്ക് മുൻപുള്ള ഞായറാഴ്ച മുതൽ ഈസ്റ്റർ ഞായർ വരെയുള്ള (2 മാർച്ച്- 20 ഏപ്രിൽ 2014) ഏഴ് ആഴ്ചകളിലെ ദിവസങ്ങളുടെ എണ്ണം അൻപത് ആയതുകൊണ്ടാണ്.
ഉപവാസവും ഭക്ഷണവർജ്ജനവും
ഉപവസിക്കുക എന്നാൽ ദൈവത്തോടടുത്തു വസിക്കുക എന്നർത്ഥം. ദൈവത്തോടടുത്തായിരിക്കുന്ന വ്യക്തിക്ക് മറ്റെല്ലാ ഇന്ദ്രിയസുഖങ്ങളും അപ്രസക്തമാകുന്നു. ഇതിനാലാണ് ഉപവസിക്കുന്ന വ്യക്തി ഭക്ഷണപാനീയങ്ങളും മറ്റു സുഖസൗകര്യങ്ങളുമൊക്കെ ഉപേക്ഷിക്കുന്നത്. ഭക്ഷണവർജ്ജനം (abstinence) അർത്ഥമാക്കുന്നത് ഏതെങ്കിലും ഭക്ഷണപദാർത്ഥം ഉപേക്ഷിക്കുകയെന്നാണ്.
ഉപവാസത്തെക്കുറിച്ച് വി. ഗ്രന്ഥവും ആദിമാസഭാപാരമ്പര്യങ്ങളും സാക്ഷ്യം നല്കുന്നുണ്ട്. നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്'(മത്താ 6:16). യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനോടു ചോദിക്കുകയുണ്ടായി, 'ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?' (മത്താ 9:14). അപ്പസ്‌തോല നടപടിയിലെ, 'ഉപവാസക്കാലവും കടന്നുപോയിരുന്നു' എന്ന സാക്ഷ്യം ആദിമസഭയിൽ അനുഷ്ഠിച്ചിരുന്ന ഉപവാസകാലത്തിലേക്ക് വിരൽചൂണ്ടുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്തങ്ങളായ രീതികളിലാണ് ഉപവാസം അനുഷ്ഠിച്ചിരുന്നത്. ആത്മീയ ലക്ഷ്യങ്ങൾ നേടാനും അച്ചടക്കത്തിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും ക്രിസ്ത്വാനുകരണം സാധ്യമാക്കാനാണ് വിശ്വാസികൾ ഉപവസിച്ചിരുന്നത്. പോൾ ആറാമൻ മാർപാപ്പ 1966-ൽ പുറപ്പെടുവിച്ച 'പെനിത്തേമിനി എന്ന അപ്പസ്‌തോലിക കോൺസ്റ്റിറ്റിയൂഷനാണ് ഇന്ന് നാം അനുഷ്ഠിക്കുന്ന രീതിയിലുള്ള ഉപവാസവും ഭക്ഷണവർജ്ജനവും ക്രമീകരിച്ചത്. ഈ വ്യവസ്ഥകൾ തന്നെയാണ് കാനോൻ നിയമസംഹിതയും ഉൾക്കൊണ്ടിട്ടുള്ളത്: (1) വർഷത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മാംസവർജ്ജനം പാലിക്കേണ്ടതാണ്. (2) വിഭൂതി ബുധനാഴ്ചയും ദു:ഖവെള്ളിയാഴ്ചയും മാംസവർജ്ജനവും ഉപവാസവും അനുഷ്ഠിക്കേണ്ടതാണ്. (3) പതിനാലു വയസ്സിനു മുകളിലുള്ളവരെല്ലാം വെള്ളിയാഴ്ചകളിലെ മാംസവർജ്ജനത്തിനു കടപ്പെട്ടിരിക്കുന്നു. (4) പതിനെട്ടിനും അറുപതിനും മദ്ധ്യേയുള്ളവരെല്ലാം വിഭൂതി ബുധനും ദു:ഖവെള്ളിയും ഉപവസിക്കാനും കടപ്പെട്ടിരിക്കുന്നു (CIC 1251-1252). പൗരസ്ത്യസഭകളിലെ വിശ്വാസികൾക്ക് പ്രായശ്ചിത്ത ദിനങ്ങളിൽ അതാതുസഭകൾ നിർദ്ദേശിക്കുന്ന രീതിയിൽ ഉപവാസവും മാംസവർജ്ജനവും നടത്താവുന്നതാണ് CCEO 882). ഭാരത കത്തോലിക്കാ മെത്രാൻ കോൺഫറൻസിന്റെ (CBCI) നിർദ്ദേശപ്രകാരം സാധാരണ വെള്ളിയാഴ്ചകളിൽ മാംസവർജ്ജനം സാധ്യമല്ലാത്തവർക്ക് പകരമായി മറ്റു ഭക്ത-ഉപവി പ്രവർത്തനങ്ങൾ ചെയ്യാവുന്നതുമാണ്: (1) പതിനഞ്ചുമിനിറ്റ് ദിവ്യകാരുണ്യസന്ദർശനം, (2) പതിനഞ്ചുമിനിറ്റു ബൈബിൾപാരായണം, (3) കുരിശിന്റെ വഴി, (4) അനുരഞ്ജനം, (5) രോഗീസന്ദർശനം, (6) ഒരു ദിവസത്തിലെ സമ്പാദ്യത്തിന്റെ 10% ദാനം ചെയ്യൽ, (7) പ്രഭാത ഭക്ഷണമോ മറ്റേതെങ്കിലും ഭക്ഷണമോ ഒഴിവാക്കൽ തുടങ്ങിയവ.
ലെത്താരേ' ഞായർ
ലത്തീൻ ഭാഷയിൽ ലെത്താരേ'എന്ന വാക്കിനർത്ഥം ആനന്ദിക്കുക എന്നാണ്. ലെത്താരേ ജറുസലേം'എന്നാൽ ജറുസലേമെ ആനന്ദിക്കുക എന്നർത്ഥം. '
ജറുസലേമിനെ സ്‌നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ; അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്ത് സന്തോഷിച്ചു തിമിർക്കുവിൻ' (ഇസ 66: 10). തപസ്സുകാലത്തെ നാലാമത്തെ ഞായറാഴ്ചയാണിത്. ഇതിന് വിശ്രമഞായറെന്നും പോഷണഞായറെന്നും പേരുണ്ട്. കാർമ്മികർ പരമ്പരാഗതമായി റോസ് വസ്ത്രങ്ങൾ ധരിച്ചിരുന്നതുകൊണ്ട് റോസ് ഞായറെന്നും വിളിച്ചിരുന്നു.
കുരിശിന്റെ വഴി
തപസ്സുകാലത്തെ വളരെ പ്രധാനപ്പെട്ട, യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയും അനുസ്മരിപ്പിക്കുന്ന തീർത്ഥാടനമാണ് കുരിശിന്റെ വഴി. ജറുസലേമിലെ വിശുദ്ധ നാടുകളിലെ തീർത്ഥാടനങ്ങളിലൂടെയാണ് 'കുരിശിന്റെ വഴി' ആചരണം സഭയിൽ ആരംഭിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽത്തന്നെ ബോളോഞ്ഞയിലെ മെത്രാനായിരുന്ന വി. പെത്രോണിയൂസ് വി. സ്റ്റീഫന്റെ നാമധേയത്തിലുള്ള ആശ്രമത്തിൽ ജെറുസലേം മാതൃകയിലുള്ള യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിപ്പിക്കുന്ന ചെറിയ കപ്പേളകൾ സ്ഥാപിച്ചു. പിന്നീട് ഈ ആശ്രമം വി. ജെറുസലേം എന്നറിയപ്പെടാൻ തുടങ്ങി. 1342-ൽ ഫ്രാൻസിസ്‌കൻ സന്യാസികൾ വിശുദ്ധനാടുകളുടെ ഭരണം ഏറ്റെടുത്തതിനുശേഷമാണ് യഥാർത്ഥത്തിൽ യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിപ്പിക്കുന്ന വിവിധ സ്ഥലങ്ങൾ ക്രമീകരിക്കാൻ തുടങ്ങിയത്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ കുരിശിന്റെ വഴിയിൽ ഏഴുമുതൽ മുപ്പതുവരെ സ്ഥലങ്ങളുണ്ടായിരുന്നു. 1781ലാണ് ക്ലമന്റ് 12-ാമൻ മാർപാപ്പാ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ 14-ായി ക്രമീകരിച്ചത്. യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും സ്വന്തം സഹനങ്ങൾ യേശുവിന്റെ സഹനങ്ങളോടു ചേർത്ത് ധ്യാനിക്കാനും പാപങ്ങൾക്ക് പരിഹാരം ചെയ്യാനുമുള്ള ആത്മീയ തീർത്ഥാടനമാണ് കുരിശിന്റെവഴി. ജോൺപോൾ രണ്ടാമൻ മാർപാപ്പാ ആരംഭിച്ച, റോമിലെ കൊളോസ്സിയത്തിനു സമീപം നടത്തപ്പെടുന്ന ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ അനേകം വിശ്വാസികളാണ് പങ്കെടുക്കുന്നത്. പിയൂസ് ആറാമൻ മാർപാപ്പ മിസരെന്തിസ്സിമൂസ് റെഡെംപ്‌തോർ' എന്ന ചാക്രികലേഖനത്തിലൂടെ, പാപപരിഹാരപ്രവൃത്തികൾ ഓരോ വിശ്വാസിയുടെയും കടമയാണെന്നും യേശുവിന്റെ പീഡാസഹനങ്ങളിൽ നമ്മുടെ പാപങ്ങളും ഏൽപ്പിക്കുന്ന മുറിവുകൾക്ക് നാം ചെയ്യുന്ന പരിഹാരമാണെന്നും'എടുത്തുപറയുന്നു. പാപപരിഹാരപ്രവൃത്തികൾ, അനന്തമായ സഹനങ്ങളിലൂടെ ഇന്നും ക്രൂശിക്കപ്പെടുന്ന ദൈവപുത്രന്റെ സമീപം നില്ക്കാനുള്ള നമ്മുടെ പരിശ്രമമാണെന്നു ജോൺപോൾ രണ്ടാമൻ മാർപാപ്പയും വ്യക്തമാക്കിയിട്ടുണ്ട്.
കുരുത്തോല ഞായർ
ഈസ്റ്ററിനു മുൻപുള്ള ഞായറാണ് കുരുത്തോല ഞായറായി കൊണ്ടാടുന്നത്. യേശുവിന്റെ കുരിശുമരണത്തിനു മുന്നോടിയായിട്ടുള്ള ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയാണ് ഈ ആചരണം. യേശു ജറുസലേമിലേക്ക് വരുന്നെന്നുകേട്ട് ജനക്കൂട്ടം ഈന്തപ്പനയോലകളെടുത്ത് അവനെ എതിരേറ്റു (യോഹ 12: 13). ഓലയോ, ഒലിവിൻ ശിഖരങ്ങളോ എടുക്കുന്നത് വിജയത്തിന്റെയും ജയോത്സവത്തിന്റെയും അടയാളമാണ്. ശവസംസ്‌കാര പ്രദക്ഷിണങ്ങളിലും ഓല വഹിക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. മരണത്തിൽ നിന്നും ജീവനിലേക്കുള്ള യാത്രയെന്നാണിതിനർത്ഥം. ക്രിസ്തീയ രക്തസാക്ഷ്യങ്ങളുടെ അടയാളമായും ഓല ഉപയോഗിച്ചിരുന്നു.
കുരുത്തോല വഹിക്കുന്നത് നാമും യേശുവിനോടൊപ്പം പീഡാസഹനത്തിലൂടെ മരണോത്ഥാനത്തിലേക്കും നിത്യജീവനിലേക്കും പ്രവേശിക്കുന്നതിന്റെ പ്രതീകമായിട്ടാണ്.
വലിയ വ്യാഴം
വിശുദ്ധവ്യാഴം, പെസഹാവ്യാഴം, ഉടമ്പടിയുടെ വ്യാഴം, ദൈവികരഹസ്യങ്ങളുടെ വ്യാഴം എന്നിങ്ങനെ പല പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധമായത് 'മോണ്ടി തേസ്‌ഡേ' (Mondy Thursday) എന്ന പദമാണ്. മോണ്ടി (Mondy) എന്ന പദം ലത്തീൻ ഭാഷയിലെ 'മന്താത്തും(Mandatum) എന്ന പദത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കല്പന എന്നാണ് ഈ പദത്തിനർത്ഥം. യേശു നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ എന്ന പുതിയ കല്പന നല്കിയ ദിവസമാണിത് (യോഹ 13:34).
ഈ ദിവസമാണ് കത്തീഡ്രൽ ദേവാലയത്തിൽ രൂപതാ മെത്രാൻ തൈലപരികർമ്മപൂജ പുരോഹിത സമൂഹത്തോടൊപ്പം അർപ്പിക്കുന്നത്. രൂപതയിലെ പൗരോഹിത്യ കൂട്ടായ്മയുടെ ആഘോഷമാണിത്. ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ചതിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനം പുരോഹിതർ തങ്ങൾ പൗരോഹിത്യ സ്വീകരണവേളയിൽ ഏറ്റെടുത്ത പൗരോഹിത്യധർമ്മങ്ങൾ നവീകരിക്കുകയും ചെയ്യുന്നു. ഈ ദിവ്യബലി മദ്ധ്യേയാണ് ആ വർഷംമുഴുവൻ ഉപയോഗിക്കേണ്ട തൈലവും രോഗികൾക്കും ജ്ഞാനസ്‌നാനാർത്ഥികൾക്കുമുള്ള എണ്ണയും പരികർമ്മം ചെയ്യുന്നത്.
അതേദിവസം തന്നെയാണ് ദൈവാലയങ്ങളിൽ പുരോഹിതർ വലിയവ്യാഴാഴ്ചത്തെ മറ്റുതിരുക്കർമ്മങ്ങൾ നടത്തുന്നത്. യേശു ശിഷ്യന്മാരോടൊത്തു ഭക്ഷിച്ച അന്ത്യഅത്താഴത്തിന്റെ ഓർമ്മയാചരണമാണിവിടെ നടക്കുന്നത് (ലൂക്കാ 22: 14-23; മത്താ 26: 26-30; മാർക്കോ 14: 22-26). യേശുവിന്റെ അന്ത്യഅത്താഴം യഹൂദന്മാരുടെ ആചാരപ്രകാരമുള്ള പെസഹാത്തിരുന്നാളിന്റെ ആചരണമായിരുന്നു (ലൂക്കാ 22:15). ദൈവം യഹൂദരെ അടിമത്തത്തിൽനിന്ന് വിമോചനത്തിലേക്ക് നയിച്ചതിന്റെ ഓർമ്മയും നന്ദിപ്രകടനവുമായിരുന്നു പെസഹാചരണം.
വളരെ പ്രധാനപ്പെട്ട മറ്റൊരു കർമ്മമാണ് പാദംകഴുകൽ ശുശ്രൂഷ. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തുടച്ചതിനെ (യോഹ 13: 5) അനുസ്മരിച്ച് പുരോഹിതനും 12 പേരുടെ കാലുകൾ കഴുകി തുടച്ച് ചുംബിക്കുന്നു. ഇത് വിനയത്തിന്റെയും ദാസ്യമനോഭാവത്തിന്റെയും ശുശ്രൂഷയുടെയും മഹത്തായ മാതൃകയാണ്. പാദം കഴുകിയതിനുശേഷം അവർക്ക് കച്ചയിൽ പൊതിഞ്ഞ് അപ്പം നല്കുന്ന പാരമ്പര്യവും നിലനില്ക്കുന്നുണ്ട്. അതുപോലെ യേശു ദിവ്യകാരുണ്യം സ്ഥാപിച്ചതിന്റെയും ഓർമ്മത്തിരുന്നാളാണീ ദിനം (ലൂക്കാ 22: 19-20).
ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം കാർമ്മികൻ ദിവ്യകാരുണ്യ നിക്ഷേപപാത്രങ്ങൾ, ചെറിയ പ്രദക്ഷിണമായിച്ചെന്ന് പ്രത്യേകം തയ്യാറാക്കിയ സക്രാരിയിൽ വയ്ക്കുന്നു. ദു:വെള്ളിയാഴ്ചത്തെ ദിവ്യകാരുണ്യസ്വീകരണം വരെ ദിവ്യകാരുണ്യം ഇവിടെയാണ് സൂക്ഷിക്കുക. പ്രധാന സക്രാരി ശൂന്യമായി തുറന്നിട്ടിരിക്കുന്നു.
അൾത്താരയും ശൂന്യമാണ്. നിശബ്ദതയിലും പ്രാർത്ഥനയിലും കർത്താവിന്റെ പീഡാസഹനത്തെയും മരണത്തെയും ധ്യാനിക്കുന്ന മണിക്കൂറുകളാണിത്. തിരുക്കർമ്മങ്ങൾക്കുശേഷം ഏഴുദേവാലയങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുന്ന പാരമ്പര്യവും വിശ്വാസികളുടെ ഇടയിലുണ്ട്.
ദു:ഖവെള്ളിയാഴ്ച
വിശുദ്ധവെള്ളി, വലിയവെള്ളി, കറുത്തവെള്ളി, ഈസ്റ്റർ വെള്ളി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഇംഗ്ലീഷിലെ ഗുഡ് ഫ്രൈഡേ (Good Friday) ഹോളി ഫ്രൈഡേയുടെ (Holy Friday) മറ്റൊരു പദമാണെന്നും ഗോഡ് ഫ്രൈഡേയുടെ (God Friday) രൂപാന്തരമാണെന്നും അഭിപ്രായമുണ്ട്. ഈ ദിവസം പ്രത്യേകമായി ഓർമ്മിക്കുന്നത് യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയുമാണ്. അതു യഹൂദരുടെ സാബത്തിനു (ശനിയാഴ്ച) തൊട്ടുമുൻപുള്ള ദിവസമാണെന്ന് സുവിശേഷങ്ങൾ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'അത് സാബത്തിനു തൊട്ടുമുൻപുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു' (മാർക്കോ 15:42; ലൂക്കാ 23: 54; യോഹ 19: 42).
ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ഏകദേശം ആറു മണിക്കൂർ കുരിശിൽ പീഡകൾ അനുഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. യേശുവിന്റെ കുരിശുമരണസമയത്ത് ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു. ശവകുടീരങ്ങൾ തുറക്കപ്പെട്ടു (മത്താ 27: 45-56). പ്രകൃതിയിലുണ്ടായ ഈ മാറ്റങ്ങൾ യേശുവിന്റെ കുരിശുമരണചരിത്രത്തിനു സാക്ഷ്യങ്ങളാണ്.
ഈ ദിനം ദിവ്യബലി അർപ്പിക്കപ്പെടുന്നില്ല. പെസഹാ വ്യാഴാഴ്ച പരികർമ്മം ചെയ്ത് പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ദിവ്യകാരുണ്യമാണ് വിശ്വാസികൾക്ക് നല്കുന്നത്. മരണാസന്നാവസ്ഥയിലുള്ളവർക്കുവേണ്ടി ജ്ഞാനസ്‌നാനവും, രോഗീലേപനം, കുമ്പസാരം തുടങ്ങിയ കൂദാശകളും പരികർമ്മം ചെയ്യാവുന്നതാണ്.
അൾത്താരയിൽ നിന്നും കുരിശും തിരികളും അൾത്താരശീലകളും നീക്കം ചെയ്യുന്നു. മണികൾ മുഴങ്ങുന്നില്ല. തീർത്ഥജലസംഭരണികൾ ഈസ്റ്റർ ദിനത്തിൽ നിറക്കപ്പെടാനായി വൃത്തിയാക്കി സൂക്ഷിക്കുന്നു. സാധാരണയായി തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്നു. പുരോഹിതർ ചുവന്ന തിരുവസ്ത്രങ്ങളാണ് ധരിക്കുന്നത്. തിരുക്കർമ്മങ്ങളിലെ പ്രധാന ഇനങ്ങൾ താഴെപറയുന്നവയാണ്: 1) ദൈവവചനപ്രഘോഷണകർമ്മം 2) സഭയുടെ എല്ലാ നിയോഗങ്ങളും ഉൾക്കൊള്ളിച്ചുള്ള ദീർഘമായ വിശ്വാസികളുടെ പ്രാർത്ഥന 3) കുരിശാരാധന (ആരാധനയ്ക്കായി ഒരു കുരിശു മാത്രമേ ഉപയോഗിക്കാവൂ. ജനബാഹുല്യമുണ്ടെങ്കിൽ കുറച്ചുപേരുടെ ചുംബനം കഴിഞ്ഞ് പുരോഹിതൻ കുരിശ് ഉയർത്തിപ്പിടിക്കുകയും ജനങ്ങൾക്ക് നിശബ്ദമായി ആരാധിക്കുകയും ചെയ്യാവുന്നതാണ്) 4) ദിവ്യകാരുണ്യസ്വീകരണം.
ഉത്ഥാനമഹോത്സവം
വലിയശനിയാഴ്ച ക്രിസ്തുനാഥന്റെ പീഡാസഹനവും കുരിശുമരണവും ധ്യാനിച്ചുകൊണ്ട് വിശ്വാസികൾ അവിടുത്തെ ശവകുടീരത്തിങ്കൽ കാത്തിരിക്കുന്നു.
വൈകുന്നേരം ആറുമണിക്ക് ശേഷം ആരംഭിക്കുന്ന പെസഹാജാഗരണത്തോടുകൂടിയാണ് യേശുവിന്റെ പുനരുത്ഥാന മഹോത്സവം സഭ കൊണ്ടാടുന്നത്. പ്രഭാതത്തിനുമുമ്പ് ആഘോഷങ്ങൾ സമാപിക്കുകയും വേണം. ഉത്ഥാന മഹോത്സവത്തിലെ പ്രധാന തിരുക്കർമ്മങ്ങൾ താഴെപ്പറയുന്നവയാണ് 1) പുത്തൻ തീ കത്തിക്കൽ 2) പെസഹാത്തിരിയിൽ കുരിശടയാളം വരയ്ക്കൽ 3) പെസഹാ പ്രദക്ഷിണം 4) പെസഹാ പ്രഘോഷണം 5) ദീർഘമായ വചനപ്രഘോഷണം 6) ഹല്ലേലൂയാ കീർത്തനം 7) സുവിശേഷ പ്രസംഗം 8) സകലവിശുദ്ധരുടെയും ലുത്തീനിയ 9) ജ്ഞാനസ്‌നാന ജലാശീർവാദം 10) ജ്ഞാനസ്‌നാന സ്വീകരണം 11) ജ്ഞാനസ്‌നാന വ്രതനവീകരണം 12) തീർത്ഥം തളിക്കൽ 13) ദിവ്യബലിയർപ്പണം.
ദൈവമേ ഞങ്ങളെ അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ; ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ; മരണത്തിൽ നിന്നു ജീവനിലേക്ക് നയിക്കണമേ'എന്ന നൂറ്റാണ്ടുകളിലൂടെയുള്ള പ്രാർത്ഥനയാണ് യേശുവിന്റെ ഉത്ഥാനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ഉപവസിച്ചും പ്രാർത്ഥിച്ചും ത്യാഗങ്ങളനുഷ്ഠിച്ചും തപസ്സുചെയ്യുന്നവർക്ക് യേശുവിന്റെ ഉത്ഥാനമഹിമയിൽ പങ്കുചേരാനും അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുള്ള നിത്യതയിലേക്ക് പ്രവേശിക്കാനും സാധിക്കും.
തപിക്കുക എന്നവാക്കിനർത്ഥം ചൂടുപിടിക്കുക എന്നാണ്. ദൈവത്തെക്കുറിച്ചുള്ള ചിന്തയാൽ ചൂടുപിടിക്കുന്ന കാലമാണ് തപസ്സുകാലം. ഭാരത പശ്ചാത്തലത്തിൽ 'തപസ്സ് ഉന്നതമായതെന്തെങ്കിലും നേടിയെടുക്കാനുള്ള കഠിനമായ ത്യാഗപ്രവൃത്തികളെയാണല്ലോ സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി ഈ കാലഘട്ടം നോമ്പുകാലം'അഥവാ അൻപതുനോമ്പ്'എന്നും അറിയപ്പെടുന്നു. നോമ്പ്, ഒരു പ്രത്യേക ആത്മീയലക്ഷ്യം മുന്നിൽക്കണ്ട് ആദ്ധ്യാത്മികവും ശാരീരികവുമായ പ്രവൃത്തികൾ അനുഷ്ഠിച്ചു മുന്നോട്ടുപോവുക എന്നാണർത്ഥമാക്കുന്നത്. അൻപതുനോമ്പ് എന്നുപറയുന്നത് വിഭൂതിക്ക് മുൻപുള്ള ഞായറാഴ്ച മുതൽ ഈസ്റ്റർ ഞായർ വരെയുള്ള (2 മാർച്ച്- 20 ഏപ്രിൽ 2014) ഏഴ് ആഴ്ചകളിലെ ദിവസങ്ങളുടെ എണ്ണം അൻപത് ആയതുകൊണ്ടാണ്.
ഉപവാസവും ഭക്ഷണവർജ്ജനവും
ഉപവസിക്കുക എന്നാൽ ദൈവത്തോടടുത്തു വസിക്കുക എന്നർത്ഥം. ദൈവത്തോടടുത്തായിരിക്കുന്ന വ്യക്തിക്ക് മറ്റെല്ലാ ഇന്ദ്രിയസുഖങ്ങളും അപ്രസക്തമാകുന്നു. ഇതിനാലാണ് ഉപവസിക്കുന്ന വ്യക്തി ഭക്ഷണപാനീയങ്ങളും മറ്റു സുഖസൗകര്യങ്ങളുമൊക്കെ ഉപേക്ഷിക്കുന്നത്. ഭക്ഷണവർജ്ജനം (abstinence) അർത്ഥമാക്കുന്നത് ഏതെങ്കിലും ഭക്ഷണപദാർത്ഥം ഉപേക്ഷിക്കുകയെന്നാണ്.
ഉപവാസത്തെക്കുറിച്ച് വി. ഗ്രന്ഥവും ആദിമാസഭാപാരമ്പര്യങ്ങളും സാക്ഷ്യം നല്കുന്നുണ്ട്. നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്'(മത്താ 6:16). യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനോടു ചോദിക്കുകയുണ്ടായി, 'ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?' (മത്താ 9:14). അപ്പസ്‌തോല നടപടിയിലെ, 'ഉപവാസക്കാലവും കടന്നുപോയിരുന്നു' എന്ന സാക്ഷ്യം ആദിമസഭയിൽ അനുഷ്ഠിച്ചിരുന്ന ഉപവാസകാലത്തിലേക്ക് വിരൽചൂണ്ടുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്തങ്ങളായ രീതികളിലാണ് ഉപവാസം അനുഷ്ഠിച്ചിരുന്നത്. ആത്മീയ ലക്ഷ്യങ്ങൾ നേടാനും അച്ചടക്കത്തിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും ക്രിസ്ത്വാനുകരണം സാധ്യമാക്കാനാണ് വിശ്വാസികൾ ഉപവസിച്ചിരുന്നത്. പോൾ ആറാമൻ മാർപാപ്പ 1966-ൽ പുറപ്പെടുവിച്ച 'പെനിത്തേമിനി എന്ന അപ്പസ്‌തോലിക കോൺസ്റ്റിറ്റിയൂഷനാണ് ഇന്ന് നാം അനുഷ്ഠിക്കുന്ന രീതിയിലുള്ള ഉപവാസവും ഭക്ഷണവർജ്ജനവും ക്രമീകരിച്ചത്. ഈ വ്യവസ്ഥകൾ തന്നെയാണ് കാനോൻ നിയമസംഹിതയും ഉൾക്കൊണ്ടിട്ടുള്ളത്: (1) വർഷത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മാംസവർജ്ജനം പാലിക്കേണ്ടതാണ്. (2) വിഭൂതി ബുധനാഴ്ചയും ദു:ഖവെള്ളിയാഴ്ചയും മാംസവർജ്ജനവും ഉപവാസവും അനുഷ്ഠിക്കേണ്ടതാണ്. (3) പതിനാലു വയസ്സിനു മുകളിലുള്ളവരെല്ലാം വെള്ളിയാഴ്ചകളിലെ മാംസവർജ്ജനത്തിനു കടപ്പെട്ടിരിക്കുന്നു. (4) പതിനെട്ടിനും അറുപതിനും മദ്ധ്യേയുള്ളവരെല്ലാം വിഭൂതി ബുധനും ദു:ഖവെള്ളിയും ഉപവസിക്കാനും കടപ്പെട്ടിരിക്കുന്നു (CIC 1251-1252). പൗരസ്ത്യസഭകളിലെ വിശ്വാസികൾക്ക് പ്രായശ്ചിത്ത ദിനങ്ങളിൽ അതാതുസഭകൾ നിർദ്ദേശിക്കുന്ന രീതിയിൽ ഉപവാസവും മാംസവർജ്ജനവും നടത്താവുന്നതാണ് CCEO 882). ഭാരത കത്തോലിക്കാ മെത്രാൻ കോൺഫറൻസിന്റെ (CBCI) നിർദ്ദേശപ്രകാരം സാധാരണ വെള്ളിയാഴ്ചകളിൽ മാംസവർജ്ജനം സാധ്യമല്ലാത്തവർക്ക് പകരമായി മറ്റു ഭക്ത-ഉപവി പ്രവർത്തനങ്ങൾ ചെയ്യാവുന്നതുമാണ്: (1) പതിനഞ്ചുമിനിറ്റ് ദിവ്യകാരുണ്യസന്ദർശനം, (2) പതിനഞ്ചുമിനിറ്റു ബൈബിൾപാരായണം, (3) കുരിശിന്റെ വഴി, (4) അനുരഞ്ജനം, (5) രോഗീസന്ദർശനം, (6) ഒരു ദിവസത്തിലെ സമ്പാദ്യത്തിന്റെ 10% ദാനം ചെയ്യൽ, (7) പ്രഭാത ഭക്ഷണമോ മറ്റേതെങ്കിലും ഭക്ഷണമോ ഒഴിവാക്കൽ തുടങ്ങിയവ.
ലെത്താരേ' ഞായർ
ലത്തീൻ ഭാഷയിൽ ലെത്താരേ'എന്ന വാക്കിനർത്ഥം ആനന്ദിക്കുക എന്നാണ്. ലെത്താരേ ജറുസലേം'എന്നാൽ ജറുസലേമെ ആനന്ദിക്കുക എന്നർത്ഥം. '
ജറുസലേമിനെ സ്‌നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ; അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്ത് സന്തോഷിച്ചു തിമിർക്കുവിൻ' (ഇസ 66: 10). തപസ്സുകാലത്തെ നാലാമത്തെ ഞായറാഴ്ചയാണിത്. ഇതിന് വിശ്രമഞായറെന്നും പോഷണഞായറെന്നും പേരുണ്ട്. കാർമ്മികർ പരമ്പരാഗതമായി റോസ് വസ്ത്രങ്ങൾ ധരിച്ചിരുന്നതുകൊണ്ട് റോസ് ഞായറെന്നും വിളിച്ചിരുന്നു.
കുരിശിന്റെ വഴി
തപസ്സുകാലത്തെ വളരെ പ്രധാനപ്പെട്ട, യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയും അനുസ്മരിപ്പിക്കുന്ന തീർത്ഥാടനമാണ് കുരിശിന്റെ വഴി. ജറുസലേമിലെ വിശുദ്ധ നാടുകളിലെ തീർത്ഥാടനങ്ങളിലൂടെയാണ് 'കുരിശിന്റെ വഴി' ആചരണം സഭയിൽ ആരംഭിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽത്തന്നെ ബോളോഞ്ഞയിലെ മെത്രാനായിരുന്ന വി. പെത്രോണിയൂസ് വി. സ്റ്റീഫന്റെ നാമധേയത്തിലുള്ള ആശ്രമത്തിൽ ജെറുസലേം മാതൃകയിലുള്ള യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിപ്പിക്കുന്ന ചെറിയ കപ്പേളകൾ സ്ഥാപിച്ചു. പിന്നീട് ഈ ആശ്രമം വി. ജെറുസലേം എന്നറിയപ്പെടാൻ തുടങ്ങി. 1342-ൽ ഫ്രാൻസിസ്‌കൻ സന്യാസികൾ വിശുദ്ധനാടുകളുടെ ഭരണം ഏറ്റെടുത്തതിനുശേഷമാണ് യഥാർത്ഥത്തിൽ യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിപ്പിക്കുന്ന വിവിധ സ്ഥലങ്ങൾ ക്രമീകരിക്കാൻ തുടങ്ങിയത്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ കുരിശിന്റെ വഴിയിൽ ഏഴുമുതൽ മുപ്പതുവരെ സ്ഥലങ്ങളുണ്ടായിരുന്നു. 1781ലാണ് ക്ലമന്റ് 12-ാമൻ മാർപാപ്പാ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ 14-ായി ക്രമീകരിച്ചത്. യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും സ്വന്തം സഹനങ്ങൾ യേശുവിന്റെ സഹനങ്ങളോടു ചേർത്ത് ധ്യാനിക്കാനും പാപങ്ങൾക്ക് പരിഹാരം ചെയ്യാനുമുള്ള ആത്മീയ തീർത്ഥാടനമാണ് കുരിശിന്റെവഴി. ജോൺപോൾ രണ്ടാമൻ മാർപാപ്പാ ആരംഭിച്ച, റോമിലെ കൊളോസ്സിയത്തിനു സമീപം നടത്തപ്പെടുന്ന ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ അനേകം വിശ്വാസികളാണ് പങ്കെടുക്കുന്നത്. പിയൂസ് ആറാമൻ മാർപാപ്പ മിസരെന്തിസ്സിമൂസ് റെഡെംപ്‌തോർ' എന്ന ചാക്രികലേഖനത്തിലൂടെ, പാപപരിഹാരപ്രവൃത്തികൾ ഓരോ വിശ്വാസിയുടെയും കടമയാണെന്നും യേശുവിന്റെ പീഡാസഹനങ്ങളിൽ നമ്മുടെ പാപങ്ങളും ഏൽപ്പിക്കുന്ന മുറിവുകൾക്ക് നാം ചെയ്യുന്ന പരിഹാരമാണെന്നും'എടുത്തുപറയുന്നു. പാപപരിഹാരപ്രവൃത്തികൾ, അനന്തമായ സഹനങ്ങളിലൂടെ ഇന്നും ക്രൂശിക്കപ്പെടുന്ന ദൈവപുത്രന്റെ സമീപം നില്ക്കാനുള്ള നമ്മുടെ പരിശ്രമമാണെന്നു ജോൺപോൾ രണ്ടാമൻ മാർപാപ്പയും വ്യക്തമാക്കിയിട്ടുണ്ട്.
കുരുത്തോല ഞായർ
ഈസ്റ്ററിനു മുൻപുള്ള ഞായറാണ് കുരുത്തോല ഞായറായി കൊണ്ടാടുന്നത്. യേശുവിന്റെ കുരിശുമരണത്തിനു മുന്നോടിയായിട്ടുള്ള ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയാണ് ഈ ആചരണം. യേശു ജറുസലേമിലേക്ക് വരുന്നെന്നുകേട്ട് ജനക്കൂട്ടം ഈന്തപ്പനയോലകളെടുത്ത് അവനെ എതിരേറ്റു (യോഹ 12: 13). ഓലയോ, ഒലിവിൻ ശിഖരങ്ങളോ എടുക്കുന്നത് വിജയത്തിന്റെയും ജയോത്സവത്തിന്റെയും അടയാളമാണ്. ശവസംസ്‌കാര പ്രദക്ഷിണങ്ങളിലും ഓല വഹിക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. മരണത്തിൽ നിന്നും ജീവനിലേക്കുള്ള യാത്രയെന്നാണിതിനർത്ഥം. ക്രിസ്തീയ രക്തസാക്ഷ്യങ്ങളുടെ അടയാളമായും ഓല ഉപയോഗിച്ചിരുന്നു.
കുരുത്തോല വഹിക്കുന്നത് നാമും യേശുവിനോടൊപ്പം പീഡാസഹനത്തിലൂടെ മരണോത്ഥാനത്തിലേക്കും നിത്യജീവനിലേക്കും പ്രവേശിക്കുന്നതിന്റെ പ്രതീകമായിട്ടാണ്.
വലിയ വ്യാഴം
വിശുദ്ധവ്യാഴം, പെസഹാവ്യാഴം, ഉടമ്പടിയുടെ വ്യാഴം, ദൈവികരഹസ്യങ്ങളുടെ വ്യാഴം എന്നിങ്ങനെ പല പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധമായത് 'മോണ്ടി തേസ്‌ഡേ' (Mondy Thursday) എന്ന പദമാണ്. മോണ്ടി (Mondy) എന്ന പദം ലത്തീൻ ഭാഷയിലെ 'മന്താത്തും(Mandatum) എന്ന പദത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കല്പന എന്നാണ് ഈ പദത്തിനർത്ഥം. യേശു നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ എന്ന പുതിയ കല്പന നല്കിയ ദിവസമാണിത് (യോഹ 13:34).
ഈ ദിവസമാണ് കത്തീഡ്രൽ ദേവാലയത്തിൽ രൂപതാ മെത്രാൻ തൈലപരികർമ്മപൂജ പുരോഹിത സമൂഹത്തോടൊപ്പം അർപ്പിക്കുന്നത്. രൂപതയിലെ പൗരോഹിത്യ കൂട്ടായ്മയുടെ ആഘോഷമാണിത്. ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ചതിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനം പുരോഹിതർ തങ്ങൾ പൗരോഹിത്യ സ്വീകരണവേളയിൽ ഏറ്റെടുത്ത പൗരോഹിത്യധർമ്മങ്ങൾ നവീകരിക്കുകയും ചെയ്യുന്നു. ഈ ദിവ്യബലി മദ്ധ്യേയാണ് ആ വർഷംമുഴുവൻ ഉപയോഗിക്കേണ്ട തൈലവും രോഗികൾക്കും ജ്ഞാനസ്‌നാനാർത്ഥികൾക്കുമുള്ള എണ്ണയും പരികർമ്മം ചെയ്യുന്നത്.
അതേദിവസം തന്നെയാണ് ദൈവാലയങ്ങളിൽ പുരോഹിതർ വലിയവ്യാഴാഴ്ചത്തെ മറ്റുതിരുക്കർമ്മങ്ങൾ നടത്തുന്നത്. യേശു ശിഷ്യന്മാരോടൊത്തു ഭക്ഷിച്ച അന്ത്യഅത്താഴത്തിന്റെ ഓർമ്മയാചരണമാണിവിടെ നടക്കുന്നത് (ലൂക്കാ 22: 14-23; മത്താ 26: 26-30; മാർക്കോ 14: 22-26). യേശുവിന്റെ അന്ത്യഅത്താഴം യഹൂദന്മാരുടെ ആചാരപ്രകാരമുള്ള പെസഹാത്തിരുന്നാളിന്റെ ആചരണമായിരുന്നു (ലൂക്കാ 22:15). ദൈവം യഹൂദരെ അടിമത്തത്തിൽനിന്ന് വിമോചനത്തിലേക്ക് നയിച്ചതിന്റെ ഓർമ്മയും നന്ദിപ്രകടനവുമായിരുന്നു പെസഹാചരണം.
വളരെ പ്രധാനപ്പെട്ട മറ്റൊരു കർമ്മമാണ് പാദംകഴുകൽ ശുശ്രൂഷ. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തുടച്ചതിനെ (യോഹ 13: 5) അനുസ്മരിച്ച് പുരോഹിതനും 12 പേരുടെ കാലുകൾ കഴുകി തുടച്ച് ചുംബിക്കുന്നു. ഇത് വിനയത്തിന്റെയും ദാസ്യമനോഭാവത്തിന്റെയും ശുശ്രൂഷയുടെയും മഹത്തായ മാതൃകയാണ്. പാദം കഴുകിയതിനുശേഷം അവർക്ക് കച്ചയിൽ പൊതിഞ്ഞ് അപ്പം നല്കുന്ന പാരമ്പര്യവും നിലനില്ക്കുന്നുണ്ട്. അതുപോലെ യേശു ദിവ്യകാരുണ്യം സ്ഥാപിച്ചതിന്റെയും ഓർമ്മത്തിരുന്നാളാണീ ദിനം (ലൂക്കാ 22: 19-20).
ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം കാർമ്മികൻ ദിവ്യകാരുണ്യ നിക്ഷേപപാത്രങ്ങൾ, ചെറിയ പ്രദക്ഷിണമായിച്ചെന്ന് പ്രത്യേകം തയ്യാറാക്കിയ സക്രാരിയിൽ വയ്ക്കുന്നു. ദു:വെള്ളിയാഴ്ചത്തെ ദിവ്യകാരുണ്യസ്വീകരണം വരെ ദിവ്യകാരുണ്യം ഇവിടെയാണ് സൂക്ഷിക്കുക. പ്രധാന സക്രാരി ശൂന്യമായി തുറന്നിട്ടിരിക്കുന്നു.
അൾത്താരയും ശൂന്യമാണ്. നിശബ്ദതയിലും പ്രാർത്ഥനയിലും കർത്താവിന്റെ പീഡാസഹനത്തെയും മരണത്തെയും ധ്യാനിക്കുന്ന മണിക്കൂറുകളാണിത്. തിരുക്കർമ്മങ്ങൾക്കുശേഷം ഏഴുദേവാലയങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുന്ന പാരമ്പര്യവും വിശ്വാസികളുടെ ഇടയിലുണ്ട്.
ദു:ഖവെള്ളിയാഴ്ച
വിശുദ്ധവെള്ളി, വലിയവെള്ളി, കറുത്തവെള്ളി, ഈസ്റ്റർ വെള്ളി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഇംഗ്ലീഷിലെ ഗുഡ് ഫ്രൈഡേ (Good Friday) ഹോളി ഫ്രൈഡേയുടെ (Holy Friday) മറ്റൊരു പദമാണെന്നും ഗോഡ് ഫ്രൈഡേയുടെ (God Friday) രൂപാന്തരമാണെന്നും അഭിപ്രായമുണ്ട്. ഈ ദിവസം പ്രത്യേകമായി ഓർമ്മിക്കുന്നത് യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയുമാണ്. അതു യഹൂദരുടെ സാബത്തിനു (ശനിയാഴ്ച) തൊട്ടുമുൻപുള്ള ദിവസമാണെന്ന് സുവിശേഷങ്ങൾ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'അത് സാബത്തിനു തൊട്ടുമുൻപുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു' (മാർക്കോ 15:42; ലൂക്കാ 23: 54; യോഹ 19: 42).
ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ഏകദേശം ആറു മണിക്കൂർ കുരിശിൽ പീഡകൾ അനുഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. യേശുവിന്റെ കുരിശുമരണസമയത്ത് ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു. ശവകുടീരങ്ങൾ തുറക്കപ്പെട്ടു (മത്താ 27: 45-56). പ്രകൃതിയിലുണ്ടായ ഈ മാറ്റങ്ങൾ യേശുവിന്റെ കുരിശുമരണചരിത്രത്തിനു സാക്ഷ്യങ്ങളാണ്.
ഈ ദിനം ദിവ്യബലി അർപ്പിക്കപ്പെടുന്നില്ല. പെസഹാ വ്യാഴാഴ്ച പരികർമ്മം ചെയ്ത് പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ദിവ്യകാരുണ്യമാണ് വിശ്വാസികൾക്ക് നല്കുന്നത്. മരണാസന്നാവസ്ഥയിലുള്ളവർക്കുവേണ്ടി ജ്ഞാനസ്‌നാനവും, രോഗീലേപനം, കുമ്പസാരം തുടങ്ങിയ കൂദാശകളും പരികർമ്മം ചെയ്യാവുന്നതാണ്.
അൾത്താരയിൽ നിന്നും കുരിശും തിരികളും അൾത്താരശീലകളും നീക്കം ചെയ്യുന്നു. മണികൾ മുഴങ്ങുന്നില്ല. തീർത്ഥജലസംഭരണികൾ ഈസ്റ്റർ ദിനത്തിൽ നിറക്കപ്പെടാനായി വൃത്തിയാക്കി സൂക്ഷിക്കുന്നു. സാധാരണയായി തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്നു. പുരോഹിതർ ചുവന്ന തിരുവസ്ത്രങ്ങളാണ് ധരിക്കുന്നത്. തിരുക്കർമ്മങ്ങളിലെ പ്രധാന ഇനങ്ങൾ താഴെപറയുന്നവയാണ്: 1) ദൈവവചനപ്രഘോഷണകർമ്മം 2) സഭയുടെ എല്ലാ നിയോഗങ്ങളും ഉൾക്കൊള്ളിച്ചുള്ള ദീർഘമായ വിശ്വാസികളുടെ പ്രാർത്ഥന 3) കുരിശാരാധന (ആരാധനയ്ക്കായി ഒരു കുരിശു മാത്രമേ ഉപയോഗിക്കാവൂ. ജനബാഹുല്യമുണ്ടെങ്കിൽ കുറച്ചുപേരുടെ ചുംബനം കഴിഞ്ഞ് പുരോഹിതൻ കുരിശ് ഉയർത്തിപ്പിടിക്കുകയും ജനങ്ങൾക്ക് നിശബ്ദമായി ആരാധിക്കുകയും ചെയ്യാവുന്നതാണ്) 4) ദിവ്യകാരുണ്യസ്വീകരണം.
ഉത്ഥാനമഹോത്സവം
വലിയശനിയാഴ്ച ക്രിസ്തുനാഥന്റെ പീഡാസഹനവും കുരിശുമരണവും ധ്യാനിച്ചുകൊണ്ട് വിശ്വാസികൾ അവിടുത്തെ ശവകുടീരത്തിങ്കൽ കാത്തിരിക്കുന്നു.
വൈകുന്നേരം ആറുമണിക്ക് ശേഷം ആരംഭിക്കുന്ന പെസഹാജാഗരണത്തോടുകൂടിയാണ് യേശുവിന്റെ പുനരുത്ഥാന മഹോത്സവം സഭ കൊണ്ടാടുന്നത്. പ്രഭാതത്തിനുമുമ്പ് ആഘോഷങ്ങൾ സമാപിക്കുകയും വേണം. ഉത്ഥാന മഹോത്സവത്തിലെ പ്രധാന തിരുക്കർമ്മങ്ങൾ താഴെപ്പറയുന്നവയാണ് 1) പുത്തൻ തീ കത്തിക്കൽ 2) പെസഹാത്തിരിയിൽ കുരിശടയാളം വരയ്ക്കൽ 3) പെസഹാ പ്രദക്ഷിണം 4) പെസഹാ പ്രഘോഷണം 5) ദീർഘമായ വചനപ്രഘോഷണം 6) ഹല്ലേലൂയാ കീർത്തനം 7) സുവിശേഷ പ്രസംഗം 8) സകലവിശുദ്ധരുടെയും ലുത്തീനിയ 9) ജ്ഞാനസ്‌നാന ജലാശീർവാദം 10) ജ്ഞാനസ്‌നാന സ്വീകരണം 11) ജ്ഞാനസ്‌നാന വ്രതനവീകരണം 12) തീർത്ഥം തളിക്കൽ 13) ദിവ്യബലിയർപ്പണം.
ദൈവമേ ഞങ്ങളെ അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ; ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ; മരണത്തിൽ നിന്നു ജീവനിലേക്ക് നയിക്കണമേ'എന്ന നൂറ്റാണ്ടുകളിലൂടെയുള്ള പ്രാർത്ഥനയാണ് യേശുവിന്റെ ഉത്ഥാനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ഉപവസിച്ചും പ്രാർത്ഥിച്ചും ത്യാഗങ്ങളനുഷ്ഠിച്ചും തപസ്സുചെയ്യുന്നവർക്ക് യേശുവിന്റെ ഉത്ഥാനമഹിമയിൽ പങ്കുചേരാനും അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുള്ള നിത്യതയിലേക്ക് പ്രവേശിക്കാനും സാധിക്കും.



